Wednesday, August 28, 2013

നിശ്ചല ദൃശ്യങ്ങൾ - ചില ഫോട്ടോഷോപ്പ് വികൃതികൾ

പ്രിയ സുഹൃത്തുക്കളെ,

വളരെ കാലത്തിനുശേഷം  വീണ്ടും ഞാൻ നിങ്ങളുടെ മുൻപിലേക്കെത്തുന്നു , പുതിയൊരു പോസ്റ്റുമായി...ഇന്ന് നമ്മൾ പോകുന്നത് ഫോട്ടോഷോപ്പ് എന്ന മഹാസാഗരത്തിലേക്കാണ്. ഫോട്ടോഷോപ്പിൽ എങ്ങിനെ ഒരു ചിത്രത്തിൻറെ സ്കിൻ ടോണ്‍, സൊഫ്റ്റ്നെസ്സ് എന്നിവ  ചിത്രത്തിന് നന്നായി യോജിച്ച വിധം ക്രമീകരിക്കാം എന്ന് പഠിക്കാം.

ഇതിനായി ഞാൻ ഒരു തേർഡ് പാർട്ടി ഫിൽറ്റർ സോഫ്റ്റ്‌വെയർ ആണുപയോഗിക്കുന്നത്. ഈ സോഫ്റ്റ്‌വെയർ ലൈസെൻസ് ആവശ്യമായതാണ്, ഇത് downlod ചെയ്യാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്‌താൽ മതിയാകും
ലിങ്ക് : http://imagenomic.com/download.aspx?product=portraiture

ഇനി ഈ സോഫ്റ്റ്‌വെയർ ഇൻസ്റ്റാൾ ചെയ്ത ശേഷം ഫോട്ടോഷോപ്പ് ഓപ്പണ്‍ ചെയ്ത് ഫിൽറ്റെർസ് എന്ന ഓപ്ഷൻ  നോക്കിയാൽ ഏറ്റവും താഴെ Imagenomic എന്ന ഫിൽറ്റർ കാണാം.

ഇനി എങ്ങിനെ നമുക്ക് ഈ സോഫ്റ്റ്‌വെയർ ഉപയോഗിക്കാം എന്ന് പഠിക്കാം.ആദ്യം നമുക്ക് എഡിറ്റ്‌ ചെയ്യേണ്ട ഫോട്ടോഷോപ്പിൽ ഓപ്പണ്‍ ചെയ്യുക. 

ആവശ്യമായ മാറ്റങ്ങൾ വരുത്തിയശേഷം ഫോട്ടോ നമ്മുടെ സോഫ്റ്റ്‌വെയർ ഉപയോഗിച്ചു തുറക്കുക.



സോഫ്റ്റ്‌വെയർ തുറക്കുമ്പോൾ തന്നെ നോർമൽ ഫോട്ടോ, ഡിഫാൾട്ട് സെറ്റിങ്ങിൽ വരും. 

നമ്മൾ എടുത്ത ഫോട്ടോയും, സോഫ്റ്റ്‌വെയർ അഡ്ജസ്റ്റ്മെന്റ്  ചെയ്ത ഫോട്ടോയും തമ്മിലുള്ള വ്യത്യാസം താഴെ കാണുന്ന ചിത്രത്തിലൂടെ മനസിലാക്കാം.



സോഫ്റ്റ്‌വെയറിൽ Settings നു താഴെ Present എന്ന option select ചെയ്യുക. അതിൽ Names Only എന്നും Thumbnail ഇന്നും കാണാം. ഇതിൽ Thumbnail , select ചെയ്യുക. അപ്പോൾ നമ്മൾ Upload ചെയ്ത ഫോട്ടോയുടെ വിവിധ തരത്തിൽ സ്കിൻ ടോണ്‍ അഡ്ജസ്റ്റ് ചെയ്ത Thumbnail കാണാം. അതിൽ നമ്മുടെ ഫോട്ടോയ്ക്ക് അനുയോജ്യമായത് സെലക്ട്‌ ചെയ്ത് ok കൊടുത്താൽ സ്കിണ്‍ ടോണ്‍ മാറി, വീണ്ടും ഫോട്ടോഷോപ്പിൽ തന്നെ Re Open ആകും.



ഇത്തരത്തിൽ വളരെ ലളിതമായി പ്രൊഫഷണൽ പെർഫെക്ഷനൊടെ ഈ സോഫ്റ്റ്‌വെയർ ഉപയോഗിച്ചു നമുക്ക് ഫോട്ടോ എഡിറ്റ്‌ ചെയ്തെടുക്കാവുന്നതാണ്.

Wednesday, August 14, 2013

"സമാധാനം" എന്ന " സാധനം "

വിരസമായ പകലിനു വിലക്ക് കൽപ്പിച്ചുകൊണ്ട് ഇന്നത്തെ പകൽ തിരശീലയിൽ നിന്നും മറഞ്ഞു. ഓഫീസ് മുറിയിൽനിന്നും പുറത്തേക്കിറങ്ങി അവൻ ഒരു നിമിഷം നിന്നു, അൽപ്പം ശുദ്ധവായു ശ്വസിക്കാനെന്നപോലെ. വീണ്ടും ഒരു പകൽ  അവസാനിച്ചിരിക്കുന്നു. കംപ്യൂട്ടറും ഫയലുകളും മെയിലുകളും ഒന്നുമില്ലാത്ത വിശാലമായ ഒരു ഭ്രാന്തൻ സായാഹ്നം. വ്യഗ്രമായ  മനസുമായി അവൻ റോഡിലേക്കിറങ്ങി. അടുത്തുവന്നുനിന്ന ഓട്ടോക്കാരനോട് സീറ്റിൽ കയറിയിരുന്നു പറഞ്ഞു " അൽപ്പം സമാധാനം കിട്ടുന്ന സ്ഥലത്തേക്ക് വിട്...." അയാൾ ഒന്നു തിരിഞ്ഞുനോക്കി മീറ്റർ സ്റ്റാർട്ടിലിട്ടു . പാതകളെ പിന്നിട്ട് ശകടം ഓടിത്തുടങ്ങി. ഇരുട്ട് വീണ പാതയോരങ്ങളിൽ പലരും എന്നെപോലെ സമാധാനം അന്വേഷിച്ചിറങ്ങിയവരാകുമെന്നു ഞാൻ ആത്മഗതം ചെയ്തു. വലിയ ഒരു ചുവന്ന ബോർഡിനു മുൻപിൽ വണ്ടി നിന്നു. " എത്രയാ..." ? ഞാൻ ചോദിച്ചു. 2o രൂപ നീട്ടിയ കയ്യിൽ വച്ച് ഞാൻ അകത്തേക്ക് കയറി. ഇരുണ്ട ആ മുറിയിൽ സമാധാനത്തിന്റെ മാറ്റൊലി എനിക്ക് കേൾക്കാമായിരുന്നു. ഒഴിഞ്ഞ കോണിലെ ഒരു ടേബിളിൽ ഞാൻ ഇരുന്നപ്പോഴെക്കും, ഒരു ചോദ്യമെത്തി, " സർ..ഓർഡർ.."?. ഞാൻ മൊഴിഞ്ഞു " സ്ഥിരം ബ്രാൻഡ് 3 എണ്ണം , ഐസും പിന്നെ സോഡയും..." നിമിഷങ്ങൾക്കുള്ളിൽ "സമാധാനം" എന്റെ മുൻപിലെത്തി. ഒറ്റയടിക്ക് ആദ്യത്തെ ഗ്ലാസ് കാലിയാക്കി അച്ചാർ തൊട്ടു നാക്കിൽ വച്ചപ്പോൾ എന്റെ സിരകളിലേക്ക് തീ ഒഴുകുന്നത്‌ ഞാൻ അറിഞ്ഞു. എല്ലാം കാലിയാക്കി ബില്ലും കൊടുത്ത് അവിടെനിന്നിറങ്ങുമ്പോൾ കാലുകളുടെ ഇടർച്ച ഞാൻ അറിയുന്നുണ്ടായിരുന്നു. സമാധാനത്തിന്റെ വെള്ളരിപ്രാവുകൾ എനിക്കുചുറ്റും പറന്നു നടക്കുന്നത് അവ്യക്തമായ നിഴലുകൾ പോലെ എനിക്ക് കാണാമായിരുന്നു ...